ഭക്ഷണം നല്‍കാത്തതില്‍ സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച ആസാം സ്വദേശി അറസ്റ്റില്‍

Crime News

പെരിന്തല്‍മണ്ണ : ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആസാം സ്വദേശി അറസ്റ്റില്‍. കീഴാറ്റൂര്‍ പട്ടിക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം മൊറിഗണ്‍ ജില്ലയിലെ മയോങിലെ മൊയിനുല്‍ ഇസ്ലാം ( 25 ) ആണ് അറസ്റ്റിലായിത്. ഇതേ പ്രദേശത്തുകാരും സഹോദരങ്ങളുമായ ഹനീഫ് അലി (27 ), മുബാറക്ക് അലി (25 ) എന്നിവരെ കുത്തിപ്പിരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. തിങ്കഴാഴ്ച രാത്രി ഏഴരയൊടെയാണ് സംഭവം. മൂന്നു പേരും ക്വാട്ടേഴ്സില്‍ ഒരുമിച്ചാണ് തമാസിച്ചിരുന്നത്. ദിവസങ്ങളായി ജോലിക്കു പോകാതിരുന്ന മൊയിനുല്‍ ഇസ്ലാമിന്, ഹനീഫ് അലിയും മുബാറക്ക് അലിയും ഭക്ഷണം കൊടുക്കാത്തതാണ് കുത്തിപ്പരിക്കേല്‍പ്പിക്കന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചുള്ള കുത്തേറ്റ് ഹനീഫ് അലിക്ക് നെഞ്ചിന് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മുബാറക്ക് അലിക്ക് കയ്യിനും കുത്തേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങളുടെ പരാതിയില്‍ കേസെടുത്ത മേലാറ്റൂര്‍ പൊലീസ് മൊയിനുല്‍ ഇസ്സാംമിനെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കോടിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.