മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍..പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍…

Crime Local News

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തുവ്വൂര്‍ പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിക്ക് മുകളില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ടുണ്ട്.
മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നാളെ പുറത്തെടുക്കും. അതേസമയം, കൃഷിഭവനിലെ താല്‍കാലിക ജീവനക്കാരിയെ ഈ മാസം 11 മുതല്‍ കാണാനില്ല. ഇവരുടെ മൃതദേഹമാണോയെന്ന് പൊലീസ് പരിശോധിക്കും.
അതേ സമയം കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്. പള്ളിപ്പറമ്പ് സ്വദേശിനിയായ മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ (35) കണാനില്ലെന്നു കാണിച്ചു കഴിഞ്ഞ ദിവസംപോലീസ് കേസെടുത്തിരുന്നു.

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന തുവ്വൂര്‍ പഞ്ചായത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പില്‍ നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്.
ഓഗസ്റ്റ് പതിനൊന്നിനാണ് തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായി സുജിതയെ കാണാതായത്. അന്ന് ഉച്ചയ്ക്ക് കൃഷി ഭവനില്‍ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണന്ന് പറഞ്ഞിറങ്ങിയ സുജിതയെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ മൃതദേഹം സുജിതയുടേത് തന്നെയാണന്നാണ് സംശയിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷിച്ച് വരികയാണ്. മൃതദേഹം കുഴിയില്‍ രാത്രി വൈകിട്ടും പുറത്തെടുത്തിട്ടില്ല
ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.