ഡി.വൈ.എസ്.പിയുടെ ഭാര്യക്കെതിരെനാലു ജില്ലകളില്‍ കേസുകള്‍.ഒമ്പതുകേസുകളുണ്ടായിട്ടും കൂസലില്ലാതെനടന്നത് ഡി.വൈ.എസ്.പിയുടെ ബലത്തില്‍

Crime Keralam Local News

മലപ്പുറം: ഡി.വൈ.എസ്.പിയുടെ ഭാര്യക്കെതിരെ നാലു ജില്ലകളില്‍ കേസുകള്‍.ഒമ്പതുകേസുകളുണ്ടായിട്ടും കൂസലില്ലാതെ നടന്നത് ഡി.വൈ.എസ്.പിയുടെ ബലത്തില്‍. വ്യാജ അഭിഭാഷക ചമഞ്ഞും ജോലിവാഗ്ദാനം ചെയ്തും പണം തട്ടിയതിന് ഡി.വൈ.എസ്.പിയുടെ ഭാര്യക്കെതിരെ നാലു ജില്ലകളില്‍ കേസുകള്‍. ഒമ്പതുകേസുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പ്രതി കൂസലില്ലാതെ നടന്നത് ഡി.വൈ.എസ്.പിയുടെ ബലത്തില്‍. അവസാനം അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍. മലപ്പുറത്തെ യുവതിക്കു അധ്യാപന ജോലി വാഗ്ദാനംചെയ്ത് 4.85,000രൂപ തട്ടിയെടുത്ത കേസിലാണ് ഇന്നലെ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈ.എസ്.പി: കെ. എ സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്ത് (36)അറസ്റ്റില്‍. തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ നുസ്രത്തിനെ മലപ്പുറം സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയ ശേഷം സ്‌റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നിലവില്‍ ഇവര്‍ക്കെതിരെ മലപ്പുറം, പാലക്കാട്, തൃശൂര്‍ കൊല്ലം ജില്ലകളിലായാണു കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതികള്‍.

നേരത്തെ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിക്കെതിരെ നുസൃത്തും നേരത്തെ രംഗത്തുവന്നിരുന്നു. നിരവധി പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഡി.വൈ.എസ്.പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്നുമാണു ഇവര്‍ പറഞ്ഞിരുന്നത്.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകളെല്ലാം വ്യാജമാണെന്നും ഇതിനെയെല്ലാം നിയമപരമായി നേരിടുമെന്നും ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നുസ്റത്ത് പറഞ്ഞിരുന്നു.

ഇവരുടെ പല തട്ടിപ്പുകള്‍ക്കും ഈ ഡി വൈ എസ് പിയുടെ സഹായമുണ്ടായതായും പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതിക്കെതിരെ പല കേസുകളിലും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നുസ്രത്തിന്റെ തട്ടിപ്പിനെതിരെ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയും രൂപീകരിച്ചിരുന്നു. തുടര്‍ന്നു കൂട്ടായ്മയ കണ്‍വീനര്‍ കെ. അഷ്റഫ്, ഭാരവാഹികളായ മോഹനന്‍ പനങ്ങാത്തൊടി, ബാലചന്ദ്രന്‍ ചെനക്ക പറമ്പില്‍, കമറുന്നിസ കോടിയില്‍, അച്യുതന്‍ ചട്ടിപ്പറമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിക്കെതിരെ പത്രസമ്മേളനം നടത്തിയിരുന്നത്.