പോക്‌സോ കേസിൽ ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയില്‍

Crime Keralam Local News

മലപ്പുറം: പോക്‌സോ കേസിൽ ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയില്‍. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നാലു പേരെ മലപ്പുറം പോലിസ് തിരൂര്‍ റെയിവെസ്റ്റേഷനില്‍ വെച്ച് പിടികൂടി. ട്രെയിന്‍ മാര്‍ഗ്ഗം ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരൂര്‍ പോലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികളായ തെക്കുംകര വീട്ടില്‍ നൗഷാദ് (3)ഷാജി (35), മുഹമ്മദ് അലി (32),അബൂബക്കര്‍ (64)എന്നിവരെയാണ് പോക്‌സോ കേസില്‍ പിടികൂടിയത്. നേരത്തെ ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ ഈ മാസം 17 ന് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലിസ് പറഞ്ഞു. പീഡന വിവരം പത്തുവയസ്സുകാരി അയല്‍വാസിയായ സുഹൃത്തിനോട് പറയുകയായിരുന്നു. ഇവര്‍ ഇവരുടെ മാതാവിനോടും മാതാവ് വിദേശത്തുള്ള ഭര്‍ത്താവിനോടും വിവരങ്ങള്‍ പറയുകയായിരുന്നു. പിതാവാണ് ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി മലപ്പുറം ഡി വൈ എസ് പി പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ വനിതാ എസ് ഐ സന്ധ്യ ദേവി,എ എസ് ഐ രാജേഷ്, ഐ കെ ദിനേഷ്, പി സലീം, കെ കെ ജസീര്‍,ആര്‍ ഷഹേഷ്, കെ സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.