കെ.എസ്.ആര്‍.ടി.സി ബസില്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈകൊണ്ട് ഉരസിയും, തലോടിയും ഞെരമ്പന്‍

Crime Keralam Local News

മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈകൊണ്ട് ഉരസിയും, തലോടിയും ഞെരമ്പനായ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍. ശരീരത്തിലേല്‍ക്കുന്ന സ്്പര്‍ശനമറിഞ്ഞ് ഉറക്കമുണര്‍ന്ന യുവതി ആദ്യം വാണിംഗ് നല്‍കി. ഇനി ആവര്‍ത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടര്‍ന്നു. ഇതിനിടെ മനസ്സമാധാനം നഷ്്ടപ്പെട്ട പെണ്‍കുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താന്‍ തുടങ്ങി. ഇതോടെ എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിച്ചു. കണ്ടക്ടര്‍ ഉടന്‍ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നു പുലര്‍ച്ചെ 2.30ഓടെ പ്രതി നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസില്‍ നടന്ന ഞെരമ്പന്റെ പീഡനക്കഥ ഇങ്ങിനെയാണ്.

ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീന്‍ കെ.എസ്.ആര്‍.ടി.സിയില്‍ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാര്‍ക്കറ്റ് സ്്റ്റോപ്പില്‍നിന്നാണ് യുവതിയും കയറുന്നത്.
റിസര്‍വ് ചെയ്താണു യുവതി എത്തിയിരുന്നത്. മൂന്നുപേര്‍ക്ക് ഇരക്കാവുന്ന സീറ്റിലെ വീന്‍ഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്.

രാത്രി വൈകിയതോടെ യുവതി ഉറക്കത്തിലായിരുന്നു. പലപ്പോഴും കെ.എസ്.ആര്‍.ടി.സിയില്‍ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നാണു യുവരി പറയുന്നത്. ബസ്്കോഴിക്കോട് കഴിഞ്ഞപ്പോഴാണ് യുവാവിന്റെ ശല്യം ശ്രദ്ധയില്‍പ്പെടുന്നത്. ഉറക്കത്തിലായതിനാല്‍ തന്നെ ആദ്യം എന്താണു സംഭവിക്കുന്നതെന്നു യുവതിക്കു മനസ്സിലായില്ല. ഉരസലിനു പുറമെ കൈകൊണ്ടു തലോടലും കണ്ടതോടെ യുവതി ആദ്യം മാന്യമായി തന്നെ ഇയാളോടു കാര്യം പറഞ്ഞു.

സംഭവം കണ്ടക്ടറോടും പറഞ്ഞതോടെ നിസാമുദ്ദീനെ അടുത്തുള്ള സീറ്റിലേക്ക് നീക്കിയിരുത്തുകയും ചെയ്തു.എന്നാല്‍ ബസ് പോയിത്തുടങ്ങിയതോടെ വീണ്ടും യുവതിയ്ക്കരികില്‍ എത്തിയ യുവാവ് വീണ്ടും സമാനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട യുവതി ശബ്ദമുണ്ടാക്കിയതോടെയാണു കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെട്ടത്. എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു പറഞ്ഞതുപ്രകാരം വിവരം വളാഞ്ചേരി പോലീസില്‍ എത്തി. തുടര്‍ന്നു പുലര്‍ച്ചെ 2.30ഓടെയാണു വളാഞ്ചേരി പോലീസ് പ്രതിയെ ബസിലെ പ്രതിയെ പിടികൂടുന്നത്. യുവതിയുടെ മൊഴിപ്രകാരം നിസാമുദ്ദീനെതിരെ സ്ത്രീകളെ പൊതുസ്ഥലത്ത് ശല്യംചെയ്തതിന് 364 വകുപ്പുപ്രകാരം കേസെടുത്തു. എന്നാല്‍ താന്‍ ഒന്നും ചെയ്തില്ലെന്നും യുവതിയുടെ തോന്നലാണിതെന്നുമാണ് പ്രതി പോലീസിനു നല്‍കി മൊഴി. കെ.എ്സ്.ആര്‍.ടി.സി ബസില്‍ ഞെരമ്പന്‍മാരുടെ പീഡനശ്രമങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ കേസുണ്ടായിരുന്നു.