16കാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ചത് പത്താംവയസ്സു മുതല്‍. പിന്നാലെ 85കാരനായ മുത്തച്ഛനും. ഗര്‍ഭത്തിന്റെ ഉത്തരവാദിയെ തേടിമൂവരുടേയും ഡി.എന്‍.എ പരിശോധന

Crime Local News

മലപ്പുറം: 16കാരിയെ സ്വന്തം പിതാവായ 47കാരന്‍ പീഡിപ്പിച്ചത് പത്താംവയസ്സു മുതല്‍. പിന്നാലെ 85കാരനായ മുത്തച്ഛനും. ഗര്‍ഭത്തിന്റെ ഉത്തരവാദിയെ തേടി മൂവരുടേയും ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി പോലീസ്. താന്‍ സ്വന്തംമകളെ പീഡിപ്പിച്ചെന്ന് സമ്മതിച്ച് സ്വന്തം പിതാവ്. മലപ്പുറത്ത് പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തിലാണു കൊടുംക്രൂരതയുടെ കഥകള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു സംഭവം പുറംലോകം അറിയുന്നത്. പിതാവിനെതിരെ അരീക്കോട് പോലീസ് സ്റ്റേഷനിലും മുത്തച്ഛനെതിരെ കൊണ്ടോട്ടി പോലീസിലുമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. നിലവില്‍ രണ്ടുപേരും റിമാന്‍ഡിലാണ്. നിലവില്‍ റിമാന്റില്‍ കഴിയുന്ന മുത്തശ്ശനെ തെളിവെടുപ്പിനായി ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പിതാവ് കഴിഞ്ഞ 15ദിവസമായി മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയതിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. നാലു മക്കളുള്ള കുടുംബത്തിലെ പെണ്‍കുട്ടിക്കാണു ഇത്തരത്തില്‍ പീഡനങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നത്. തന്നെ 10വയസ്സുമുതല്‍ പിതാവ് പീഡിപ്പിച്ചതായാണ് പിന്നീട് പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നല്‍കിയ ശേഷംമൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത്. നാലു മക്കളില്‍ രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണുള്ളത്.
മറ്റൊരു പെണ്‍കുട്ടി ചെറിയ കുട്ടിയാണ്. ഇവരുടെ മാതാവ് സാധാരണ ഒരു നാട്ടിന്‍പുറത്തുകാരിയും കാര്യഗൗരവം മനസ്സിലാകാതിരുന്നതുമാണ് ഇത്തരത്തില്‍ സംഭവിക്കാനിടയാക്കിയതെന്നുമാണു പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ മനസ്സിലയത്. നാട്ടിന്‍പുറത്തുകാരിക്കും താഴേയുളള ജീവിത നിലവരത്തിലാണു ഇവര്‍ കഴിയുന്നതെന്നും മക്കളെ കുറിച്ചും ഇത്തരത്തിലുള്ള വിഷയങ്ങളെ കുറിച്ചും ഇവര്‍ക്കു കാര്യബോധമില്ലാത്ത രീതിയിലാണു സംസാരിച്ചതെന്നും പോലീസ് പറയുന്നത്. അതേ സമയം പെണ്‍കുട്ടി ഇത്തരത്തില്‍ പീഡനത്തിനിരയായ വിവരം മാതാവും സഹോദരങ്ങളുമൊന്നും അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു ഇവരും അറിഞ്ഞതെന്നാണ് വിവരം. പിതാവ് പലപ്പോഴും പീഡനത്തിനിരയാക്കുമ്പോഴും ഇതൊന്നും തെറ്റല്ലെന്നും ആരോടുംപുറത്തു പറയാതിരുന്നാല്‍ മതിയെന്നും പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ ചെറുപ്രായത്തില്‍ പീഡനത്തിന് വിധേയമായ പെണ്‍കുട്ടിക്ക് ഇതൊരു അപരാധമായി തോന്നിയതുമില്ല. പിന്നീടണ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലുള്ള പിതാവിന്റെ തറവാട്ടു വീട്ടില്‍ താമസിക്കാനെത്തിയപ്പോള്‍ മുത്തച്ഛനും ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ പിതാവ് സ്ഥിരമായി പീഡനത്തിന് ഇരയാക്കിയതിനാല്‍ തന്നെ അത്രവലിയ അപരാധമായി പെണ്‍കുട്ടി മനസ്സിലാക്കിയതുമില്ല. മുത്തച്ഛന്‍ സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ മുത്തച്ഛനായ പ്രതിയെ പൊലീസ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ച് ഡി.എന്‍.എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചു. നേരത്തെ തന്നെ പെണ്‍കുട്ടിയുടേയും പിതാവിന്റേയും രക്തസാമ്പികള്‍ തൃശൂര്‍ ഫോറന്‍സിക് ലാബിലേക്ക് ഡി.എന്‍.എ പരിശോധനക്ക് അയച്ചിരുന്നു.
പെണ്‍കുട്ടി ഛര്‍ദിക്കുകയും മറ്റും ചെയ്തതോടെയാണു വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. അപ്പോഴാണ് ഗര്‍ഭിണിയായ കാര്യം അറിയുന്നത്. തുടര്‍ന്നു പോലീസിനെ വിവരം അറിയച്ചതു പ്രകാരം കൗണ്‍സിലിംഗ് നല്‍കി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു. പിതാവ് അരീക്കോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അരീക്കോടും മുത്തച്ഛന്‍ കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലായതിനാല്‍കൊണ്ടോട്ടിയിലും പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.