മലപ്പുറം: പീരിയഡ്‌സാണെന്ന് പറഞ്ഞിട്ടും വകവെക്കാതിരുന്ന ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ച്.
മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതി മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) ചോദ്യംചെയ്തതില്‍നിന്നും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍നിന്നുമാണു ഭാര്യയായ
ഏലംകുളം സ്വദേശിനി ഫാത്തിമ ഫഹ്നയെ (30) കൊല്ലപ്പെടുത്തിയതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാനായതെന്നു കേസന്വേഷിക്കുന്ന പെരിന്തല്‍മണ്ണ പോലീസ് വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ഫഹ്നയുടേയും ഭര്‍ത്താവ് റഫീഖിന്റേയും ദാമ്പത്യ ജീവിതത്തില്‍ എന്നും പൊരുത്തക്കേടുളുണ്ടായിരുന്നു. പ്രതിക്ക് ലൈംഗിക വിഷയത്തില്‍ വികൃതമായ സ്വഭാവമുള്ളതായി നേരത്തെ ഫാത്തിമ ഫഹ്ന ബന്ധുക്കളോടു പരാതി പറഞ്ഞിരുന്നു.
2017 ലായിരുന്നു ഇവരുടെ വിവാഹം. ഇതിനിടയില്‍ മൂന്നര വര്‍ഷത്തോളം ഇരുവരും അകന്നാണു കഴിഞ്ഞിരുന്നത്. റഫീഖിന്റെ സ്വഭാവ ദൂശ്യംകാരണമാണു മകളെ വീട്ടുകാര്‍ സ്വന്തംവീടായ ഏലംകുളത്തേക്കുതന്നെ കൊണ്ടുവന്നത്. തുടര്‍ന്നു ബന്ധം ഒഴിവക്കാനാണ് ഫാത്തിമ ഫഹ്നയുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നത്. ഇക്കാര്യം റഫീഖിന്റെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. പിന്നീടാണു റഫീഖിന്റെ ബന്ധുക്കള്‍ ഫഹ്നയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞും ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കിയാണു കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ മധ്യസ്ഥന്‍മാര്‍ ഇടപെട്ട് വീണ്ടും ഒരുമിച്ചുപോകാന്‍ തീരുമാനിച്ചത്. നാലുവയസുകാരി ഏകമകളെ കാണാകാതെ ജീവിക്കാന്‍ കഴിയില്ലെന്നു പൊട്ടിക്കരഞ്ഞു പറഞ്ഞതോടെയാണു ഫഹ്നക്കും റഫീഖിനോടു അലിവു തോന്നി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ റഫീഖ് വീണ്ടും തനി സ്വഭാവം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ തലേദിവസം ആലുവയില്‍നിന്നും റഫീഖ് ഫ്ഹനയെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ വീട്ടില്‍ വരുന്നുണ്ടെന്നു റഫീഖ് ഫഹ്നയോടു പറഞ്ഞു. എന്നാല്‍ പീരിയഡ്‌സാണെന്ന വിവരം ഫഹ്ന അപ്പോള്‍ തന്നെ റഫീഖിനോട് പറഞ്ഞിരുന്നു.
റഫീഖിന്റെ സ്വഭാവം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണു ഫഹ്ന ഇത്തരത്തില്‍ പറഞ്ഞതെന്നു പോലീസും പറയുന്നു. ലൈംഗിക വിഷയത്തില്‍ വികൃതമായ സ്വഭാവമുള്ളതായി നേരത്തെ തന്നെ ഫഹ്ന പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു മേലാറ്റൂരിലെ വീട്ടിലെത്തിയ റഫീഖ് രാത്രി ഫഹ്നയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വന്നപ്പോള്‍ തനിക്ക് പീരിഡ്‌സ് ആണെന്ന് നേരത്തെ പറഞ്ഞതല്ലേ എന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ റൂമില്‍നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കെട്ടിയിട്ട് പീഡിപ്പിച്ചു. ഭര്‍ത്താവിന്റെ സ്വഭാവം മാറു്ന്നതു കണ്ടതോടെ താന്‍ തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുന്ന മാതാവിന്റെ അടുത്തേക്കു പോകുകയാണെന്നു പറഞ്ഞാണു ഫഹ്ന പുറത്തിറങ്ങി ഓടാന്‍ ശ്രമിച്ചത്. ഇതോടെയാണു പ്രതി നീ നുണ പറയുകയാണെന്നും ഇപ്പോള്‍ നിനക്ക് വേറെ ആരുമായോ ബന്ധമുണ്ടെന്നും പറഞ്ഞു ക്രൂരമായി കെട്ടിയിട്ട് പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞതു പ്രകാരം ഫഹ്നയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടു പരിശോധിച്ചപ്പോള്‍ മരണ സമയത്ത് യുവതി പീരിയഡ്‌സിലായിരുന്നുവെന്നു ബോധ്യപ്പെട്ടുവെന്നും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയ ഡോക്ടറുമായി സംസാരിച്ചുവെന്നും പോലീസ് പറഞ്ഞു.
തുടര്‍ന്നു യുവതി മരണപ്പെട്ടതോടെ കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാല, മോതിരം, വള എന്നിവ അഴിച്ചെടുത്ത് മണ്ണാര്‍ക്കാട്ടിലെ സ്വന്തം വീട്ടിലേക്കു പോയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഈ സ്വര്‍ണങ്ങളെല്ലാം കസ്റ്റഡിയിലെടുത്തു.
നാളെ കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതിയുമായി കൃത്യം നടന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടില്‍, ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന ഫാത്തിമ ഫഹ്നയെയാണ് മരണപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടത്. അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. റൂമില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു. തുടര്‍ന്നു
ബന്ധുക്കെളെത്തി പെരിന്തല്‍മണ്ണ പൊലീസില്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ മരണപ്പെട്ടിരുന്നു. ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണ ജോലിക്കാരനായ റഫീഖ് ജോലിയില്ലാത്തപ്പോള്‍ ഏലംകുളത്ത് ഭാര്യവീട്ടിലാണ് താമസം.
സംഭവശേഷം ഇയാള്‍ ഓട്ടോറിക്ഷയില്‍ ചെറുകരയിലും അവിടെ നിന്ന് പെരിന്തല്‍മണ്ണയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തും എത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ മണ്ണാര്‍ക്കാട് പൊലീസാണ് പിറ്റേദിവസം രാവിലെ തന്നെ വട്ടമ്പലത്തെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്.