ഭര്‍ത്താവും തന്റെ സഹോദരനും കൂട്ടുകാര്‍. യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ സ്വന്തം സഹോദരനും സംശയ നിഴലില്‍

Crime Local News

മലപ്പുറം: യുവതി ഭര്‍തൃവീട്ടില്‍ തങ്ങിമരിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍, മമ്പാട് പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിനെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇയാളെ മഞ്ചേരി സബ്ജയിലേക്ക് മാറ്റി. ബുധനാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് ഷമീമിന്റ ഭാര്യ സുല്‍ഫത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്യതത്, തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് കാണിച്ച് എഴുതിയ ആത്മഹത്യ കുറുപ്പ് പോലിസ് കണ്ടെടുത്തിരുന്നു. സുല്‍ഫത്ത് ആത്മഹത്യ ചെയ്ത ദിവസം സുല്‍ഫത്തിന്റെ സഹോദരനും ഷമീമിനൊപ്പം വീട്ടിലുണ്ടായിരുന്നു. സഹോദരന്റെ പേരും ആത്മഹത്യ കുറുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന. ഷമീമിന്റെയും, സുല്‍ഫത്തിന്റെയും ബന്ധുക്കളില്‍ നിന്നും വരും ദിവസങ്ങളില്‍ പോലീസ് വിവരങ്ങള്‍ ശേഖരിക്കും.

കൂടാതെ ബാംഗ്ലൂരുമായുള്ള ഷമീമിന്റെ ബന്ധവും പോലീസ് അന്വേഷിക്കും, 2021 ല്‍ എടവണ്ണയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന ഷമീമിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്യതിരുന്നു. റിമാന്റിലായിരുന്ന ഷമീം ജാമ്യത്തിലിറങ്ങിയെങ്കിലും പിന്നീട് കടയില്‍ പോയിരുന്നില്ല. രണ്ട് മാസം മുന്‍പ് കടപൂട്ടി കൂട്ടുപ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും ഷമീമിനെ വെറുതെ വിടുകയായിരുന്നു. ഇടക്കിടെ ഷമീം ബംഗളൂരു യാത്ര ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്, കഴിഞ്ഞ 11-ന് സുല്‍ഫത്തിന്റെ സഹോദരന്‍ സെല്‍ മാനൊപ്പം ബാംഗ്ലൂരില്‍ പോയിരുന്നു. മടങ്ങി വന്ന ദിവസമാണ് സുല്‍ഫത്ത് ആത്മഹത്യ ചെയ്യതത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനങ്ങളും പീഡനങ്ങളും ആത്മഹത്യ കുറുപ്പില്‍ ഉണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത തള്ളികളായാനാവില്ലെന്ന സൂചനയാണ് പോലിസ് നല്‍കുന്നത്