വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.പ്രതിക്ക് 10 വര്‍ഷം കഠിന തടവിനും 50000/ രൂപ പിഴയടക്കാനും വിധി. സഹായിച്ച രണ്ടാംപ്രതിക്കും ശിക്ഷ

Crime News

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുയും നഗ്നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ മുഖ്യപ്രതിയേയും സഹായം നല്‍കിയ രണ്ടാംപ്രതിക്കും ശിക്ഷ വിധിച്ചു പെരിന്തല്‍മണ്ണ സ്‌പെഷ്യല്‍ പോക്‌സോ കോടതി. 2016 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വെച്ചു ഗൗരവതരമായ ലൈംഗിക പീഢനം നടത്തുകയും നഗ്‌ന ഫോട്ടോ എടുത്തു, ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തുകയും രണ്ടാംപ്രതിയുടെ സഹായത്തോടെ അതിജീവിതയുടെ പുറകെ നടന്നു ശല്യപ്പെടുത്തുകയും ചെയ്ത പരാതിയില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ ഒന്നാം പ്രതിയായ കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന് പത്തു വര്‍ഷം കഠിന തടവിനും 50000/ രൂപ പിഴയടക്കാനും കോടതി വിധിച്ചു . പിഴയടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും അനുഭവിക്കണം.

കേസിലെ രണ്ടാം പ്രതി വണ്ടൂര്‍ കോട്ടക്കുന്ന് തൊട്ടുപറമ്പന്‍ താജുദ്ധീന് കോടതി പിരിയും വരെ തടവിനും 10000 രൂപ പിഴയും ശിക്ഷവിധിച്ചു
വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പെരിന്തല്‍മണ്ണ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് അനില്‍ കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന യൂസഫ് സി, കെ.എം ദേവസ്യ എന്നിവരാണ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. സപ്ന പി പരമേശ്വരത് ഹാജരായി. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു.