തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് സാമൂഹിക വിരുദ്ധർ ക്രൂരമായി ആക്രമിച്ചത്. പുരയിടത്തില്‍ കെട്ടിയിട്ട പോത്തിനെ ബുധനാഴ്ത രാത്രിയോടെയാണ് ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്.
കെട്ടിയിട്ട ഇടത്തു നിന്നും അൽപ്പം മാറി കാണപ്പെട്ട പോത്ത് അവശനിലയിലായിരുന്നു. രക്തം വാർന്ന നിലയിൽ, മാരക മുറിവുകളോടെ ജീവനുമായി മല്ലിടുന്ന പോത്തിനെ , പഞ്ചായത്ത് അംഗം ബെന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉടനെത്തന്നെ മൃഗാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില ഇതുവരെ തരണം ചെയ്തിട്ടില്ല.
ചെവികൾ അറുത്തുമാറ്റിയതിനോടൊപ്പം വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത് കൊണ്ടാണ് സ്ഥിതി വഷളായത്.
നാൽക്കാലിയോട് ക്രൂരത കാട്ടിയവരെ പിടികൂടി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്