എറണാകുളം പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായകുട്ടികളെ ചുട്ടുകൊന്നു. ഏഴ് നായകുട്ടികളെയാണ് രണ്ടു സ്ത്രീകൾ ചേർന്ന് ചുട്ടുകൊന്നത്. ഒരു വീടിന്റെ മുന്നിൽ പ്രസവിച്ചു കിടന്നിരുന്ന തള്ളപ്പറ്റിയുടെയും കുട്ടികളുടെയും ദേഹത്തേക്ക് തീപ്പന്തം കൊളുത്തിയിടുകയായിരുന്നു. അപകടത്തിൽ തള്ളപ്പട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ദയ ഏന് പേരുള്ള സംഘടനയാണ് പട്ടിയെ രക്ഷിച്ചത്. ചെവിക്കും വയറിനും കാര്യമായി പൊള്ളലേറ്റ പട്ടിക്ക് ആവശ്യമായ ചികിത്സ നൽകുകയും അപകടനില തരണമേ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ പട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ ക്രൂരത ചെയ്തവർക്കെതിരെ പോലീസിൽ പരാതി കൊടുക്കുമെന്ന് ദയ സംഘടനയുടെ പ്രവര്‍ത്തകനായ പി.ജെ കൃഷ്ണന്‍ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി വിമർശനങ്ങൾ പല ഭാഗത്തു നിന്നായി സംഭവത്തിനെതിരെ ഉയരുന്നുണ്ട്.