ബാലരാമപുരം: സഹപ്രവർത്തകയുടെ വീട്ടിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന റസല്‍പുരം അനി നിവാസില്‍ രാജേഷ് കുമാര്‍ ആണ് വെള്ളിയാഴ്ച മരിച്ചത്.
ബെവ്കോ ബാലരാമപുരം ഗോഡൗണിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയായിരുന്നു രാജേഷ്കുമാര്‍ ലേബലിങ് യൂനിറ്റിലെ സ്ഥിരം ജീവനക്കാരിയായ സഹപ്രവർത്തക അഞ്ജലിയുടെ വീട്ടീന്ന് മുന്നിൽ വെച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാലരാമപുരം പരുത്തിച്ചക്കോണം ചാനല്‍ പാലത്തിന് സമീപം കൃഷ്ണവിലാസം എന്ന അഞ്ജലിയുടെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 7.30ന് എത്തിയ രാജേഷ് ശരീരത്തില്‍ പെേട്രാളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശേഷം അഞ്ജലിയെയും മകനെയും ഇയാൾ പിടിക്കാൻ ശ്രമിച്ചിരുന്നു. തട്ടി മാറ്റി ഓടിയതിനാൽ മകൻ രക്ഷപ്പെടുകയും അഞ്ജലിക്ക് ഇരുകൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലുമായി പൊള്ളലേക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ നാട്ടുകാർ രാജേഷിന്റെ ബന്ധുക്കളെയറിയിച്ചു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
രാജേഷിന്റെ വിവാഹം കഴിഞ്ഞിട് നാലുയ മാസമേ ആയിട്ടുള്ളു. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. കൂടുതൽ അന്വേക്ഷണം നടത്താതെ സംഭവത്തെ കുറിച്ച് ഒന്നും പറയാനാവില്ലയെന്നാണ് പൊലീസ് പറയുന്നത്.