ഡൽഹി: വയോധികയെ കൊലപ്പെടുത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് 75കാരിയായ വയോധികയെ കൊലപ്പെടുത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു ദമ്പതികൾ അവരിൽ നിന്നും കടമായി വാങ്ങിയിരുന്നത്. ഈ പണം തിരിച്ചു ചോദിച്ചതായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.
ഡൽഹിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി കനാലിൽ എറിയുകയാണ് ചെയ്തത്. സംഭവത്തിൽ ദമ്പതികളായ അനിൽ ആര്യ, ഭാര്യ തനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റം സമ്മതിക്കുകയും വയോധികയുടെ മൃതദേഹം കനാലിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. അയൽവാസികളായിരുന്നു ദമ്പതികളും വയോധികയും. ഒരു ലക്ഷം രൂപ ഇവരിൽ നിന്നും അനിൽ ആര്യ കടമായി കൈപറ്റിയിരുന്നു. എന്നാൽ ഈ പണം തിരികെ നൽകണമെന്ന് വയോധിക എന്നും ആവശ്യപ്പെടുമായിരുന്നു. ഇതിൽ പ്രകോപിതരായി ആരുമില്ലാത്ത സമയം നോക്കി വയോധികയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.