ഈ മാസം ഇരുപതിന് ഡൽഹിയിൽ എത്തിയ അഫ്ഘാൻ എം പി റാംഗിന കർക്കരെ തിരിച്ചയച്ച നടപടി തെറ്റായിരുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ദൽഹി അന്താരാഷ്‌ട്ര വിമാനതാവളത്തിൽ നിന്നും തിരിച്ചയച്ച അഫ്ഘാൻ എം പി ക്ക് അടിയന്തര വിസ അനുവദിക്കുകയും ചെയ്തു.
നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നു കാർഗെർ പരാതിപ്പെട്ടിരുന്നു.തുടർന്നാണ് തങ്ങൾക്ക് പിഴവ് സംഭവിച്ചതാണെന്നും ഉടൻ തന്നെ അടിയന്തിര വിസ അനുവദിക്കുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്. 2010 മുതൽ അഫ്‌ഗാനിലെ പാർലമെന്റ് അംഗമായ റാംകിന കർക്കരെ ഡെൽഹിയിൽ താൻ ചികിത്സക്ക് ആയി ആശുപത്രിയിലേക്ക് വന്നതാണെന്നും തനിക്ക് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നു എന്നും പറഞ്ഞു.