ശ്രീലങ്ക : പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്.ഇവരുടെ കസ്റ്റഡി 25 വരെ നീട്ടിയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തിയിട്ടുണ്ട്. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം പൊലീസ് കസ്റ്റഡിയിലാണ്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിൾ എത്തിയ ഇവരെ തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പൊലീസിന് കൈമാറി. കടുത്ത ദാരിദ്ര്യം കാരണമാണ് ഇന്ത്യയിലേയ്ക്ക് വന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.