ഗായത്രി കൊലപാതകം: മരണം അംഗീകരിക്കാനാകാതെ കുടുംബം

Crime Local News

തിരുവനന്തപുരം: ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഗായത്രിയെയോ‍ർത്ത് വിങ്ങിപ്പൊട്ടി അമ്മ. മകൾ മരിച്ചത് വിശ്വസിക്കാനാകാതെ കാട്ടാക്കടയിലെ ഗായത്രിയുടെ വീട് സങ്കടക്കടലിലാണ്. ​അമ്മയ്ക്കും സഹോദരി ജയശ്രീക്കുമൊപ്പമാണ് ​ഗായത്രി താമസിച്ചിരുന്നത്.

ഒരുമിച്ച് കഴിയാൻ ആ​ഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് തന്റെ മകളെ കൊന്നതെന്നാണ് അമ്മ ചോദിക്കുന്നത്. മകളുടെ അടുപ്പം സുജാതയ്ക്ക് അറിയാമായിരുന്നെങ്കിലും അത് മരണത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കൊലപാതകം നടന്ന അന്ന് ​ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴൊക്കെ ഹരി സംസാരിക്കുകയും ​ഗായത്രി ഒപ്പമുണ്ടെന്ന് പറയുകയും ചെയ്തിരുന്നുവെന്നാണ് അമ്മ വെളിപ്പെടുത്തുന്നത്. രാത്രി പത്തുമണിയായിട്ടും മകള് മടങ്ങിവരാത്തതോടെ സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ മകളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.