മലപ്പുറം : മലപ്പുറം കോഡൂരിലെ 80ലക്ഷത്തിന്റെ കുഴല്‍പണം തട്ടല്‍; സൂത്രധാരന്‍ ഉള്‍പ്പെടെ പിടിയില്‍. കഴിഞ്ഞ നവംബർ മാസം മലപ്പുറം കോഡൂരില്‍ വെച്ച് 80 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമായ സുജിത്ത്, ശ്രീജിത്ത് പ്രതികൾക്ക് ഒളിതാവളം ഒരുക്കിയ ഷിജു എന്നിവരെ വയനാട് നമ്പിക്കൊല്ലി യിലുള്ള വയൽ മൗണ്ട് റിസോർട്ടിനു സമീപമുള്ള ഒളിസങ്കേതത്തിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് പിടികൂടി.
പോലീസ് ഒളി സങ്കേതം വളയുന്നതിനിടയിൽ പോലീസിനെ വെട്ടിച്ചു വനത്തിലേക്ക് കടന്നു കളഞ്ഞ ഈ കേസിലെ സൂത്രധാരനും നിരവധി വധശ്രമ കേസിലും കാസർകോട് മൂന്നര കോടി തട്ടിയ കേസിലെ മുഖ്യ പ്രതിയുമായ സുജിത്തിനെ മണിക്കൂറുകൾ തിരഞ്ഞാണ് പിടികൂടിയത് .
ഒളി സങ്കേതത്തിൽ മുഖ്യ പ്രതിയുടെ കൂടെ ഉണ്ടായിരുന്ന കാസർകോട് മൂന്നര കോടി തട്ടിയ കേസിലും പുൽപള്ളി സ്റ്റേഷനിലെ വധശ്രമ കേസിലും ഉൾപ്പെട്ട ജോബിഷ് ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയിൽ എടുത്തു പുൽപള്ളി സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട് .
നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫ്നെതിരെയും കാസർഗോഡ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിലേക്ക് പത്തു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് നു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയാണ് മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപി ന്റെ നിർദ്ദേശാനുസരണം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻടീം അംഗങ്ങൾ ആയ എ എസ് ഐ ബിജു കെ പട്ടത്ത്,പി സഞ്ജീവ്, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, കെ കെ ജസീർ, ആർ .ഷഹേഷ്, കെ. സിറാജ്ജുദ്ധീൻ, ഹമീദലി,നിധിൻ രജീഷ്,എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.