ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടെ ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി നിൽക്കുകയാണ്.
പശ്ചിമ ബംഗാളിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനവും പഞ്ചാബിൽ പത്ത് ശതമാനവും കടന്നു. മഹാരാഷ്ട്രയിൽ 34000 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഒമിക്രോൺ വ്യാപകമാവുമെങ്കിലും കോവിഡിന്റെ അത്ര പ്രഹരശേഷിയുണ്ടാവില്ല എന്നാണ് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നത്.
കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്.