ഒറ്റപ്പാലം: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നാദിയ ജില്ലയിലെ സഫര്പൂര് സ്വദേശി ബിശ്വനാഥ് മിസ്ത്രിയെയാണ് (36) ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപം രാധ ക്ലിനിക് എന്ന സ്ഥാപനം തുറന്ന് മാസങ്ങളായി മൂലക്കുരു ചികിത്സ നടത്തിവരുകയായിരുന്നു പ്രതി. ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലസ് ടു തോറ്റ ഇയാൾക്ക് ചികിത്സക്ക് വേണ്ട ഒരു യോഗ്യതയും ഇല്ലെന്ന് കണ്ടെത്തിയത്.
ഇയാള്‍ 15 വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലിനിക്ക് തുറന്ന് ആയുര്‍വേദം, അലോപ്പതി ചികിത്സകള്‍ നടത്തുകയായിരുന്നു.