അടൂര്‍ : മാതാവിനൊപ്പം ബസില്‍ കയറുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച എഴുപതുകാരൻ അറസ്റ്റിൽ. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയില്‍ ശ്രീജിത്ത് ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് പോലീസിന്റെ കസ്റ്റഡിയിലായത്. അതേബസ്സിൽ നിന്ന് ഇറങ്ങുമ്പോഴാണ് വയോധികൻ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.. കെ.എസ്.ആര്‍.ടി.സി കോര്‍ണറിലെ ബസ്ബേയില്‍ നിന്നും ബസ് കയറാൻ നിൽക്കുമ്പോഴാണ് വിദ്യാർത്ഥിനിക്ക് മോശം അനുഭവമുണ്ടായത്. കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാതാവ് ബസ് ജീവനക്കാരോട് വിവരം പറയുകയും അടൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കിയും പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനും ശേഷമാണ് പ്രതിയെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.