കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ് ചെയ്തു. തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് ആണ് (34) പോക്സോ പ്രകാരം പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 1.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ഗേറ്റില്‍നിന്നും ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിക്ക് ടിക്കറ്റ് നല്‍കുന്നതിനൊപ്പം പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. ബാക്കി പൈസ കൊടുത്തപ്പോഴും ലൈംഗിക അതിക്രമം കാണിച്ച ഇയാളുടെ പ്രവൃത്തി മനഃപൂര്‍വമാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി പ്രതികരിക്കുകയും ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന് പരാതി നൽകുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം -ചവറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസ് പിടികൂടി കണ്ടക്ടറെ ഉടനടി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, എസ്.ഐമാരായ ആര്. രതീഷ്കുമാര്‍, രജീഷ്, ഹരിദാസന്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.