മലപ്പുറം വാഴക്കാട്ടെ ഭര്‍തൃമതിയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

Crime News

മലപ്പുറം: മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മുഹിയുദ്ധീന്‍ അറസ്റ്റില്‍. നജുമുന്നിസ വീടിന്റെ ടെറസില്‍ മരിച്ചുകിടക്കുന്നതായി ഭര്‍ത്താവ് മുഹിയുദ്ധീന്‍ ആണ് എല്ലാവരെയും അറിയിച്ചിരുന്നത്. എന്നാല്‍ വീടിന്റെ ടെറസില്‍ വച്ച് മുഹിയുദ്ദീനുമായി തര്‍ക്കം ഉണ്ടായതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭര്‍ത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നിസ രഹസ്യമായി കോണി വഴി ടെറസില്‍ കയറിയത്. വീടിനു മുകളില്‍ നിന്ന് ഫോണിലെ അലാറം അടിയുകയും ഈ ശബ്ദം കേട്ട് മുഹിയുദ്ധീന്‍ ടെറസിന് മുകളിലേക്ക് എത്തുകയും ആണ് ഉണ്ടായതെന്നും തുടര്‍ന്നാണ് ടെറസിന് മുകളില്‍ വച്ച് തര്‍ക്കം ഉണ്ടായതെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവിനെ നിരീക്ഷിക്കുന്നതിനു വേണ്ടി നജുമുന്നിസ വീടിന്റെ പിറകുവശംവഴി രഹസ്യമായി കോണി വഴി ടെറസില്‍ കയറിയിരുന്നത്. ഇത് മുഹിയുദ്ദീനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഇവിടെ വച്ച് മുഹിയുദ്ദീന്‍ നജുമുന്നിസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം.
സംഭവത്തില്‍ ആസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് മുഹിയുദ്ദീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചയോടെയാണ് നജുമുന്നിസ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. എന്നാല്‍ തുടക്കത്തില്‍ മുഹിയുദ്ദീന്‍ പോലീസിനോട് പറഞ്ഞത് നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നും വീടിനു മുകളില്‍ നിന്നും പുലര്‍ച്ചെ മൊബൈല്‍ ഫോണില്‍ നിന്ന് അലാറം അടിക്കുന്ന ശബ്ദം കേട്ടിട്ട് ടെറസില്‍ കയറി നോക്കിയെന്നും അവിടെ നജുമുന്നിസ മരിച്ചു കിടക്കുന്നത് കണ്ടു എന്നുമായിരുന്നു മൊഴി.
സ്വന്തം വീട്ടിലേക്ക് പോയ നജുമുന്നിസ രാത്രിയോടെ താന്‍ താമസിക്കുന്ന വീട്ടില്‍ തിരിച്ചെത്തി എന്നാണ് ചോദ്യം ചെയ്യലില്‍ മുഹിയുദ്ധീന്‍ അറിയിച്ചത്. തുടര്‍ന്ന് വീടിന്റെ പിന്നില്‍ കോണിചാരി ടെറസില്‍ കയറി തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജുമുന്നിസ എത്തിയത് എന്നും മൊയ്തീന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു