സംഭവം മലപ്പുറത്ത്…ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് 22കാരനായ കാമുകന്‍

Breaking Crime News

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കണ്ടപ്പോള്‍ 22കാരനായ കാമുകന്‍ പൊട്ടികരഞ്ഞു. താന്‍ മനസ്സില്‍കൊണ്ടുനടന്ന കാമുകിയുടെ വയസ്സ് 18 ആയിരുന്നു. എന്നാല്‍ നേരില്‍ കണ്ടത് തന്റെ പ്രായമുള്ള മകന്‍ ഉള്‍പ്പെടെയുള്ള നാലു കുഞ്ഞുങ്ങളുടെ മാതാവിനെ. ഇതോടെ നിയന്ത്രണം വി്ട്ടു പൊട്ടിക്കരഞ്ഞിട്ടും കാമുകിക്കു മനസ്സലിവ് വന്നില്ല. കാമുകന്‍ ചെറുപ്പക്കാരനാണെന്നറിഞ്ഞതോടെ വീട്ടുകാരെ ഉപേക്ഷിച്ചു വന്ന കാമുകിക്കു സന്തോഷമായി. മലപ്പുറം കാളികാവിലാണു സംഭവം. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി കാമുകി വഴി പിഴക്കാതെ കാമുകന്റെ വീട്ടില്‍ വന്ന് കയറി. കോഴിക്കോട് നിന്നാണ് കാമുകിയെത്തിയത്.

ഓര്‍ക്കാപ്പുറത്ത് കാമുകി വീട്ടില്‍ വന്ന് കയറിയതോടെ കാമുകന്റെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞു. കാമുകിയുടെ പ്രായം തന്നെയാണ് കാമുകനെ തളര്‍ത്തിയത്. പ്രണയം ആരംഭിച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് രണ്ട് പേരും നേരില്‍ കാണുന്നത് കാമുകി വീട്ടില്‍ വന്ന് കയറുമ്പോള്‍ മാത്രമാണ്.

സ്വപ്ന ലോകത്തെ കാമുകിക്ക് പ്രായം 18 ആയിരുന്നു. കാമുകിയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ കാമുകനും കുടുംബവും പതിനെട്ട് അടവ് പയറ്റി നോക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. കാമുകന്റെ കൂടെ ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ടുള്ള കരച്ചില്‍ തുടര്‍ന്നു. കാമുകി ലോട്ടറി അടിച്ച അവസ്ഥയിലായിയിരുന്നു. ഗതികേട് ബോധ്യപ്പെട്ട കാമുകന് കരയാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. വീട്ടമ്മ എത്തിയ വിവരം ലഭിച്ചത് പോലീസിനും ഗുണമായി. വീട് വിട്ടിറങ്ങിയ നാല് മക്കളുടെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.പരാതി പ്രകാരമുള്ള വീട്ടമ്മയെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് ഗുണകരമായി.

വീട്ടമ്മയെ കുറിച്ച് വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി.കാമുകനെ നേരിടാന്‍ കൂടി ലക്ഷ്യമിട്ടാണ് വീട്ടമ്മയുടെ ബന്ധുക്കളെത്തിയത്. കാമുകന്‍ വീട്ടമ്മയെ ഇറക്കി കൊണ്ടു വന്നതാണെന്നതായിരുന്നു ബന്ധുക്കളുടെ ധാരണ.അപ്രതീക്ഷിതമായി കാമുകി
വീട്ടില്‍ വന്ന് കയറിയതിന്റെ ഞെട്ടല്‍ മാറാത്ത കാമുകന് കാമുകിയുടെ ബന്ധുക്കളുടെ നിലപാട് വീണ്ടും തിരിച്ചടിയായി.പോലീസിന്റെ കണ്ണ് വെട്ടിച്ച് കാമുകനെ കൈകാര്യം ചെയ്യാനുള്ള ആസൂത്രണം. ഇത് മനസ്സിലാക്കിയ കാമുകന്റെ ബന്ധുക്കള്‍ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗവും ആസൂത്രണം ചെയ്തു. പോലീസ് സ്റ്റേഷനില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കള്‍ ഉള്‍നാടന്‍ വഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റിയാണ് രക്ഷിച്ചെടുത്തത്. കാണാ പ്രണയ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇരുപതി രണ്ടുകാരന്‍ ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല.