പതിനാറുകാരിയെ വായില്‍ തുണി തിരുകി ബലാല്‍സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് 30 വര്‍ഷം കഠിന തടവ്

Crime Keralam News

തിരുവനന്തപുരം: പതിനാറുകാരിയെ വായില്‍ തുണി തിരുകി ബലാല്‍സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതി നൽകണം. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്.

വലിയതുറ സ്വദേശി സുനില്‍ അല്‍ഫോണ്‍സിനെ (32) യാണ് ശിക്ഷിച്ചത്. പിഴ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് വിധി.

2014 ഫെബ്രുവരി 26 ന് പനി മൂലം വലിയതുറ ആശുപത്രിയാല്‍ ചികിത്സ്‌ക്ക് വന്ന പെൺകുട്ടിയെയാണ് പീഡനത്തിനിരക്കിയത്. ആശുപത്രിയില്‍ വെച്ച്‌ കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരന്‍ തന്‍റെ സഹോദരി അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് പെണ്‍ക്കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പതിനാറുകരന്‍റെ ചേച്ചിയും പെണ്‍കുട്ടിയും ഒരുമിച്ച്‌ പഠിച്ചതിനാല്‍ മറ്റ് സംശയം തോന്നാത്ത പെണ്‍കുട്ടി വീട്ടിലേക്ക് പോവുകയും അവിടെ എത്തിയ ഉടൻ ചേച്ചിയെ അന്വഷിച്ചപ്പോള്‍ പതിനാറുകാരന്‍ കതക് അടച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനില്‍ കുട്ടിയെ കടന്ന് പിടിക്കുകയും തുണികൊണ്ട് വാ മുടി കെട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

ഒന്നാം പ്രതിയായ പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്.