ഹൈദരാബാദ്: വിവാഹശേഷം ഗൾഫിലേക്ക് പോയ ഭർത്താവിന് അയച്ച സന്ദേശങ്ങൾക്ക് മറുപടി ലഭിക്കാത്തതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു. ഇരുപത്തിനാലുകാരിയായ ഖനേജ ഫാത്തിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഫാത്തിമയുടെ വിവാഹം. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദായിരുന്നു വരൻ. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സൗദിയിലേക്ക് മടങ്ങിയ ഇയാൾ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു മറുപടിയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
ഭര്‍തൃമാതാവ് അടക്കമുള്ളവരുമായി ഫാത്തിമ തന്‍റെ സങ്കടം പങ്കുവച്ചിരുന്നുവെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ടുകയാണെന്നാണ് ഫാത്തിമയെ ബന്ധുക്കള്‍ അറിയിച്ചത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചന്ദനഗര്‍ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.