പീഡനപരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ ശബ്ദ രേഖ പുറത്ത്

Keralam News

തിരുവനന്തപുരം: പീഡനപരാതി നൽകിയ യുവതിയുടെ പിതാവിനെ വിളിച്ച് പരാതി ഒതുക്കി തീർക്കാൻ ഇടപെട്ട് മന്ത്രി എ.കെ ശശീന്ദ്രന്റെ ശബ്ദരേഖ പുറത്ത്. എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരെയായിരുന്നു പീഡനപരാതി. കുണ്ടറയിലെ ബിജെപി- യുവമോർച്ച വനിതാ നേതാവിനെ കേറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി.

യുവതിയുടെ പിതാവ് പ്രാദേശിക എൻസിപി നേതാവായതിനാൽ ഒത്തു തീർപ്പിനായി പിതാവിനെ വിളിക്കുകയായിരുന്നു ശശീന്ദ്രൻ. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ മാർച്ചിലായിരുന്നു. എന്നാൽ അപ്പോൾ കേസ് കൊടുക്കാൻ ധൈര്യമില്ലാത്തതിനാൽ കേസ് കൊടുത്തില്ല. ഈ കഴിഞ്ഞ 28 നാണ് യുവതി പരാതി നൽകിയത്. പക്ഷെ പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായി തന്നെ അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇപ്പോൾ പരാതി നൽകിയതെന്നും തന്നെ അപായപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ടണെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുവതി മത്സരിച്ചിരുന്നു. അന്ന് മുതൽ യുവതിയെ അപകീർത്തിപ്പെടുത്തിയുള്ള വ്യാജപ്രചാരങ്ങളും മോശമായ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ യുവതി പോലീസിൽ നൽകിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് പത്മപ്രകാരം കടയുടെ ഉള്ളിൽ വെച്ച് യുവതിയെ ബലമായി കേറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഈ കാര്യത്തിലെ ഒത്തുതീർപ്പിനായി വിളിച്ച ശശീന്ദ്രൻ തൻറെ വാക്കുകൾ തെറ്റായി എടുക്കരുതെന്നും മാധ്യമങ്ങളോട് പറഞ്ഞു.