ഓൺലൈൻ ലോൺ ആപ്പ് വഴി വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് -പരപ്പനങ്ങാടിയിൽ മൂന്നുപേർ പിടിയിൽ

Crime Local News

പരപ്പനങ്ങാടി: കടലുണ്ടി സ്വദേശിനിക്ക്‌ ലോൺ നൽകാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പരസ്യം നൽകി 70,300 രൂപ തട്ടിയെടുത്ത മൂന്നു പേരെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരൻ ഐ പി എസ് ന്റെ നിർദേശനുസരണം താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, വണ്ടൂർ സബ് ഇൻസ്പെക്ടർ ഷാഹുൽഹമീദ്, എസ് ഐ മാരായ അരുൺ ആർ യു,പരമേശ്വരൻ, ജയദേവൻ, സീനിയർ പോലീസ് ഓഫീസർ സിന്ധുജ സിവിൽ പോലീസ് ഓഫീസർ പ്രബീഷ്, രഞ്ജിത്ത്,മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ടു പരസ്യത്തിൽ കാണപ്പെട്ട നമ്പറുകളിൽ കോൺടാക്ട് ചെയ്തപ്പോൾ 2 ലക്ഷം രൂപ വരെ ലോൺ തരാമെന്നും ആയതിന് ഒരു അപ്ലിക്കേഷനിൽ അപേക്ഷകളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ചു നൽകേണ്ടതുണ്ട് എന്നു പറഞ്ഞു ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ ഡീറ്റെയിൽസ് കൊടുത്ത് സബ്മിറ്റ് ചെയ്ത ഉടനെ മലയാളത്തിൽ തന്നെ വിളിച്ച് അപേക്ഷക പൂരിപ്പിച്ച അക്കൗണ്ട് നമ്പർ ഒരു നമ്പർ തെറ്റിയിട്ടുണ്ടെന്നും അതിനാൽ ചെറിയ തുക ഫൈൻ അടക്കേണ്ടി വരും എന്ന് പറഞ്ഞ് ആദ്യം 13000 രൂപ കൈപറ്റിയും തുടർന്നും നാലു തവണകളായി വിളിച്ച് ജിഎസ്ടി അടയ്ക്കണം എന്നും, ലോക്ക് നീക്കുന്നതിന് ഫൈൻ അടക്കണം എന്നും മറ്റും പറഞ്ഞു അവർ ആവശ്യപ്പെട്ട നാല് അക്കൗണ്ടുകളിലായി 70300 രൂപ അയച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. തുടർന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.
ശശിധരൻ ന്റെ നിർദ്ദേശാനുസരണം പരപ്പനങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിൽ യാസർ അറഫാത് (34), വലിയതൊടി ഹൗസ് വൈക്കോലങ്ങാടി വാണിയമ്പലം,
അസ്ഫൽ (24) പൂലാടാൻ ഹൌസ്, കരുണാലയപ്പടി, വണ്ടൂർ,
ഫഹദ് (19) പുലത്തു ഹൗസ് കോട്ടക്കുന്ന് വണ്ടൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ലോൺ അപ്ലിക്കേഷനുകൾ വച്ച് നടത്തിയ തട്ടിപ്പുകളെ പറ്റി മനസ്സിലാക്കി വണ്ടൂർ കേന്ദ്രീകരിച്ചുകൊണ്ട് ഒരു മലയാളി സംഘം ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വണ്ടൂരിൽ ഒറ്റ ദിവസം ബാങ്ക് അക്കൗണ്ടിൽ വന്ന 10 ലക്ഷം രൂപയെ പറ്റി അന്വേഷിച്ചതിൽ കടലുണ്ടി സ്വദേശിയുടേത് അടക്കമുള്ള പണം കൈമാറിയതാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിൽ അക്കൗണ്ട് ഹോൾഡർ ആയ ഫഹദ് ഈ തട്ടിപ്പുകൾക്ക് വേണ്ടി മാത്രമായി അക്കൗണ്ട് എടുത്തതാണെന്നും,പത്തോളം അക്കൗണ്ടുകൾ ഒന്നാം പ്രതിയായ യാസർ അറഫാത്തിനു എടുത്തു കൊടുത്ത മറ്റൊരു അസ്ഫൽ എന്ന മറ്റൊരു പ്രതിയെയും ഇക്കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്ന കേരളത്തിന് പുറത്ത് ലിങ്കുകൾ ഉള്ള തട്ടിപ്പ് പണം കൈക്കലാക്കിയിരുന്ന ഒന്നാം പ്രതിയായ യാസർ അറാഫത്ത് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിനു പുറത്തും ഓൺലൈൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുകളെ പറ്റിയുള്ള അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ തട്ടിപ്പ് സംഘത്തിന് വേണ്ടി സഹായം ചെയ്തു കൊടുക്കുന്നതിനായി മറ്റുള്ള ആളുകളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതായി കാണപ്പെട്ടു. തട്ടിപ്പ് നടത്തുന്ന പൈസ മലയാളികളായ ആളുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു ക്രിപ്റ്റോ കറൻസി രൂപത്തിൽ ആക്കി മാറ്റുന്നുണ്ട്. ഈ കേസിലെ ഒന്നാംപ്രതിയായ യാസർ അറഫത്തിന്റെ തന്നെ നാലോളം അക്കൗണ്ടുകൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനാൽ മരവിപ്പിച്ചിരിക്കുകയാണ്. ആയതിനെ പറ്റിയുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു