യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പോർചുഗലിനെതിയരെ ജർമനിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാലുഗോളുകൾക്കായിരുന്നു ജർമനിയുടെ മിന്നും ജയം. മത്സരത്തിൽ തുടക്കത്തിൽ തന്നെ പോർച്ചുഗലാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിലെ 15 -ാം മിനിറ്റിൽ സൂപർ തരാം ക്രിസ്റ്റാണോ റൊണാൾഡോ ആൻ പോർച്ചുഗല്ലിനായി ആദ്യം സ്കോർ ചെയ്തത്.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണം അഴിച്ചു വിട്ടത് പോർച്ചുഗലായിരുന്നു .എന്നാൽ ജർമ്മൻ വലയിൽ ഗോൾ വീണതോടെ ജർമ്മൻ പട ആക്രമണം അഴിച്ചുവിടുകയായിരുന്നു .
നാലു മിനിറ്റിനിടെ വീണ രണ്ടു സെല്ഫ് ഗോളുകളുടെ ബലത്തിൽ ജർമനി ലീഡെടുത്തു.
51-ാം മിനിറ്റില്‍ ഹാവെര്‍ട്‌സും 60-ാം മിനിറ്റില്‍ ഗോസെനുമാണ് ജെര്മനിക്കുവേണ്ടി വിജയ ഗോള്‍ നേടിയത്.
ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചെങ്കിലും വിജയിക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും അത് മതിയായിരുന്നില്ല.