ചെന്നൈ: ‘കൊറോണ ഗാര്‍ഡ്’ എന്ന കൊവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പൂനെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. കൊവിഡ് വകഭേദങ്ങള്‍ക്കെതിരേ മിഠായി 98.4% ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയര്‍മാനും സിഇഒയുമായ ഡോ. കെഎം ചെറിയാന്‍ പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സുരക്ഷിതമായി ഉപയോഗിക്കാവുന്നവയാണ് ഈ പ്രതിരോധ മിഠായികള്‍ പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണ്. കൈകള്‍ സോപ്പിട്ടു കഴുകുമ്പോള്‍ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നതെന്നും എണ്ണയുടെ ആവരണം തൊണ്ടയില്‍ നിലനില്‍ക്കുമ്ബോള്‍ വൈറസ് നശിക്കുമെന്നും ഡോക്റ്റർ പറഞ്ഞു.
ഒരു മിഠായി കഴിച്ചാല്‍ 10-12 മണിക്കൂര്‍ ഗുണം കിട്ടും. പ്രതിരോധ മിഠായികള്‍ ഈ വര്‍ഷം വിപണിയിലെത്തുമെന്നും ഡോ. ചെറിയാന്‍ അറിയിച്ചു..10 രൂപയില്‍ താഴെയാണ് ഒന്നിന് വില.