മദ്യലഹരിയിൽ യുവതിയെ കാറിൽ വെച്ചു മർദിച്ച സംഭവത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേർസണൽ സ്റ്റാഫംങ്കത്തിന്റെ മകനും അഭിഭാഷകനുമായ അശോകിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന്നും മർദിച്ചതിനും ആണ് കേസെടുത്തിരിക്കുന്നത് . വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം ലോകോളേജ് ജംഗ്‌ഷനിൽ കാറിൽവെച്ചു യുവതിയെ മർദിക്കുന്നതായി നാട്ടുകാർ കണ്ടതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് അശോകിനെയും യുവതിയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു